കാബുൾ: അഫ്ഗാനിസ്താന്റെ ഭരണം തീവ്രവാദ സംഘടനയായ താലിബാൻ ഏറ്റെടുത്തതിനു ശേഷം ദുരിത ജീവിതത്തിലാണ് സ്ത്രീ സമൂഹം. ഇതോടൊപ്പം നരകയാതനകൾ അനുഭവിക്കുകയാണ് ഒരു കൂട്ടം മാധ്യമപ്രവർത്തകരും.
Journalists life in #Afghanistan under the #Taliban. Musa Mohammadi worked for years as anchor & reporter in different TV channels, now has no income to fed his family. & sells street food to earn some money. #Afghans suffer unprecedented poverty after the fall of republic. pic.twitter.com/nCTTIbfZN3
— Kabir Haqmal (@Haqmal) June 15, 2022
നിലവിലെ രണ്ട് മാധ്യമപ്രവർത്തകരുടെ അവസ്ഥ തന്റെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുകയാണ് കാബൂൾ സർവ്വകലാശാല ലെക്ചററും മുൻ മാധ്യമപ്രവർത്തകനുമായ കബീർ ഹഖ്മൽ.
‘താലിബാന്റെ ഭരണത്തിനു കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവർത്തകരുടെ അവസ്ഥകളാണിത്. വിവിധ മാധ്യമസ്ഥാപനങ്ങളിലായി വർഷങ്ങളോളം അവതാരകനായും റിപ്പോർട്ടറായും സേവനമനുഷ്ഠിച്ചയാളാണ് മൂസാ മുഹമ്മദ്. എന്നാൽ ഇന്ന് സ്വന്തം കുടുംബത്തെ പോറ്റാനുള്ള വരുമാനമില്ല. അതിനാൽ തെരുവിൽ ഭക്ഷണം വിറ്റ് ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തുകയാണ് അദ്ദേഹം’, തെരുവിൽ നിലത്തിരുന്ന് ഭക്ഷണം വിൽക്കുന്ന മാധ്യമപ്രവർത്തകന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.
This is Ekram Esmati, an #Afghan journalist. He was abducted by #Taliban this morning in PD5 #Kabul, beaten & humiliated only because he was wearing jeans and had his beard shaved. They illegally checked his phones & threatened him to death. #Afghanistan #JournalismIsNotACrime pic.twitter.com/tcNBObeQlf
— Kabir Haqmal (@Haqmal) June 14, 2022
അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതോടെ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് രാജ്യം. ഇതിനു പുറമെ, താടി വടിച്ചതിനും ജീൻസിട്ടതിനും താലിബാൻതല്ലിച്ചതച്ച മറ്റൊരു മാധ്യമപ്രവർത്തകന്റെ വീഡിയോയുമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇത് ഇക്രാം ഇസ്മതി, അഫ്ഗാനിലെ മാധ്യമപ്രവർത്തകനാണ്. ജൂൺ 14ന് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയി ജീൻസ് ധരിച്ചതിനും താടിവടിച്ചതിനും താലിബാൻ അദ്ദേഹത്തെ തല്ലി ചതയ്ക്കുകയായിരുന്നു’. JournalismIsNotCrime എന്ന് ടാഗ് ചെയ്തു കൊണ്ടാണ് കബീർ ഹഖ്മൽ മർദ്ദനത്തിനിരയായ മാധ്യമപ്രവർത്തകന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.