നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി മകനും നടനുമായ ഗോകുൽ സുരേഷ് ഗോപി രംഗത്ത്. നാട്ടുകാർ വിചാരിക്കുന്നത് പോലെ ഒരു സോ കോൾഡ് ബിജെപിക്കാരനല്ല.
തികഞ്ഞ എസ്എഫ്ഐക്കാരനായിരുന്നു പിതാവെന്ന് ഗോകുൽ പറയുന്നു. സ്വതന്ത്രനായി നിൽക്കുന്നതായിരുന്നു നല്ലതെന്ന് പലരും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അത് സംഭവിക്കാതിരുന്നത് നന്നായെന്നും താരം കൂട്ടിച്ചേർത്തു.
ഗോകുൽ സുരേഷിന്റെ വെളിപ്പെടുത്തലുകൾ വായിക്കാം…………………
അച്ഛൻ സ്വതന്ത്രനായി നിന്നിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് ഒരുപാട് അഭിപ്രായങ്ങൾ കേട്ടിരുന്നു. പക്ഷെ അതിനും മറ്റൊരു വശമുണ്ട്. അങ്ങനെ ആയിരുന്നെങ്കിൽ കുടുംബം വിൽക്കേണ്ടി വന്നേനെ. അപ്പോൾ ബിജെപിയുടെ കൂടെ അടി അച്ഛന് കിട്ടും. അച്ഛന് എല്ലാ പാർട്ടിയിലെയും പ്രമുഖരായി വളരെ അടുപ്പമുണ്ടായിരുന്നതാണ്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അച്ഛൻ കോൺഗ്രസിന്റെ ഇതായിരുന്നു എന്നൊക്കെ
അങ്ങനെയൊന്നുമില്ല. അച്ഛൻ എസ്.എഫ്.ഐക്കാരനായിരുന്നു. അച്ഛന് നായനാർ സാറായും കരുണാകരൻ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നു. ചെറുപ്പത്തിലേ കാര്യമാണ്. ഇത് ഞാൻ കേട്ട് അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഒരുപാട് ഫോട്ടോസ് എല്ലാം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ അച്ഛൻ നാട്ടുകാർ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോൾഡ് ബിജെപിക്കാരനല്ല.”