കാസർകോട്: 50 ലക്ഷത്തോളം വരുന്ന കടബാധ്യത തീർക്കാനായി സ്വന്തം വീട് വിൽക്കാനൊരുങ്ങിയ മധ്യവയസ്‌കനായ മുഹമ്മദ് എന്ന ബാവയെ കടാക്ഷിച്ച് ഭാഗ്യദേവത. ഒരു കോടി രൂപയുടെ ഭാഗ്യമാണ് ബാവയ്ക്ക് കൈവന്നത്. മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളിയാണ് ബാവ. ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റിലാണ് ഒരു കോി രൂപ സമ്മാനം അടിച്ചത്.
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു; ‘കൈപ്പുഴ കുഞ്ഞപ്പൻ’ അറസ്റ്റിൽ
കടബാധ്യത തീർക്കാൻ സ്വന്തം വീട് വിൽക്കാൻ തീരുമാനിച്ച് അതിനുള്ള ടോക്കൺ അഡ്വാൻസ് തിങ്കളാഴ്ച വൈകീട്ട് വാങ്ങാനിരിക്കെയാണ് ബാവയെ തേടി ഭാഗ്യമെത്തിയത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ ഇതുവരെയുള്ള അധ്വാനത്തിലൂടെ സ്വരൂക്കൂട്ടിയ ഏക സമ്പാദ്യമായ വീട് വിറ്റ് വാടകവീട്ടിലേയ്ക്ക് മാറേണ്ടി വന്നേനെ എന്നും ബാവ പറയുന്നു.
അഞ്ച് മക്കളാണ് മുഹമ്മദിന്. നാല് പെൺമക്കളും ഒരാണും. ഇതിൽ രണ്ട് പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിട്ടു. പെൺമക്കളുടെ കല്യാണവും വീട് നിർമാണവും കഴിഞ്ഞപ്പോഴാണ് മുഹമ്മദ് അമ്പത് ലക്ഷത്തിന്റെ കടക്കാരനാവുന്നത്. ഇതിനിടെ മകൻ നിസാമുദ്ദീനെ ഖത്തറിലേക്ക് അയക്കുന്നതിനും ഇദ്ദേഹം പലിശക്ക് കടം വാങ്ങിയിരുന്നു. ഈ ബാധ്യതകളെല്ലാം തീർക്കാൻ പലരുടെയും സഹായം അഭ്യർഥിച്ചിരുന്നു.
എന്നാൽ, കൂട്ടുകാരായ രണ്ടുപേരൊഴിച്ച് എല്ലാവരും കൈവിട്ടു. അങ്ങനെയാണ് വീട് വിൽക്കാൻ തീരുമാനിക്കുന്നത്. അതിന് മുൻപേ തന്നെ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നു. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ഹൊസങ്കടിയിലെ അമ്മ ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റെടുത്തത്.